ബിഹാര്‍: നാലാം ഘട്ടത്തില്‍ റെക്കോഡ് പോളിങ്

പട്ന: ബിഹാര്‍ നിയമസഭയിലേക്ക് നടന്ന നാലാംഘട്ട  തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. 55 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 57.59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അജയ് നായക് അറിയിച്ചു.

മുസഫര്‍പുര്‍, ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, സിതാമര്‍ഹി, സ്യോഹാര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ 55 മണ്ഡലങ്ങളില്‍ 2010ലെ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. മൂന്ന് ഘട്ടങ്ങളിലേക്കാള്‍ ഉയര്‍ന്ന പോളിങ്ങാണ് നാലാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ 54.85 ശതമാനവും രണ്ടാം ഘട്ടത്തില്‍ 54.99 ശതമാനവും മൂന്നാം ഘട്ടത്തില്‍ 54.24 ശതമാനവും പോളിങ് നടന്നു. മൊത്തം 55.41 ശതമാനമാണ് പോളിങ് നില.
സിവാന്‍ ജില്ലയിലെ രഘുനാഥ്പുര്‍ മണ്ഡലത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അമര്‍ച്ചചെയ്യാന്‍ പൊലീസിന് ലാത്തിച്ചാര്‍ജും വെടിവെപ്പും നടത്തേണ്ടിവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.