ബീഹാറിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ച വരെ 31.80 % പോളിങ്

പട്‌ന: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൻെറ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചക്ക് 12 വരെ 31.80 % പോളിങ് രേഖപ്പെടുത്തി. ഒമ്പത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 57 സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മധുഭാനി, ദര്‍ഭംഗ, സുപോള്‍, മധേപുര, സഹരസ, അരാരിയ, കിഷന്‍ഗഞ്ച്, പൂര്‍ണിയ, കാദിഹാര്‍ തുടങ്ങിയ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. 58 സ്ത്രീകളടക്കം 827 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും ജനതാദള്‍ യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് കൂട്ടുമുന്നണിയായ മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. മുസ് ലിംകള്‍ ഭൂരിപക്ഷമുള്ള ആറ് മണ്ഡലങ്ങളില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീനും മത്സരരംഗത്തുണ്ട്.

ബിജെ.പി 38 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജെ.ഡി.യു 25 സീറ്റിലും ആര്‍.ജെ.ഡി 20ലും കോണ്‍ഗ്രസ് 12ലും രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.