തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു


മിഡ്നാപുര്‍: തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപുര്‍ ജില്ലയിലെ ദുബ്റാജ്പുര്‍ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. 30കാരനായ ജോയ്ദേബ് ജനായാണ് മര്‍ദനത്തില്‍ മരിച്ചത്.  രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ഒരുസംഘം മാരകായുധങ്ങള്‍കൊണ്ട് മര്‍ദിക്കുകയായിരുന്നു.
 കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരാതിയുണ്ട്. സംഭവത്തില്‍ സബാങ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ മന്ത്രി മാനസ് ഭുനിയയടക്കം 22 പേര്‍ക്കെതിരെ ജനായുടെ ഭാര്യ പരാതി നല്‍കി.
ഭുനിയയുടെ സാന്നിധ്യത്തിലാണ് ജനായെ കൊലപ്പെടുത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ പ്രാദേശികനേതാവ് അമൂല്യ മൈതി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.