ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിങ്ങിനെതിരെ ലൈംഗികാരോപണം

ലുധിയാന: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി വനിത സുഹൃത്ത്. ലൈംഗികപീഡനം ആരോപിച്ച് രാജ്യാന്തര ഹോക്കി താരം ലുധിയാന പൊലീസിന് പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ത്യൻ വംശജയായ ബ്രിട്ടീഷുകാരി സിങ്ങുമായി വളരെക്കാലമായി അടുപ്പത്തിലായിരുന്നു.

ലണ്ടൻ ഒളിംപിക്സിന്‍റെ സമയത്ത് യു.കെയിൽ െവച്ച് കണ്ടുമുട്ടിയ ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് സിങ് പിന്മാറുകയായിരുന്നു. സർദാർ സിങ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

സിർസ ഗ്രാമത്തിലെത്തി സർദാർ സിങ്ങിന്‍റെ കുടുംബാംഗങ്ങളെ കണ്ട് അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. താൻ ഡി.സി.പിയാണെന്നും വിദേശിയായ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞ് പലതവണ സിങ്  ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.

പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ലുധിയാന പൊലീസ് കമീഷണർ അന്വേഷത്തിന് ഉത്തരവിട്ടു. സർദാർ സിങ്ങും യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുവെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2012 മുതൽ ഹോക്കി ടീമിന്‍റെ ക്യാപ്റ്റനായ സർദാർ സിങ് ഹരിയാനയിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റുമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.