കോണ്‍ഗ്രസ് പ്രതിഷേധിച്ചു; ഇന്ദിരക്കെതിരായ പരാമര്‍ശം നീക്കി

പട്ന: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭരണകാലഘട്ടത്തെ വിമര്‍ശിച്ച് ബിഹാര്‍ സര്‍ക്കാറിന്‍െറ വെബ്സൈറ്റില്‍ വന്ന പരാമര്‍ശം  സഖ്യകക്ഷിയായ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മാറ്റി. ഇന്ദിരയുടെ ഭരണം ബ്രിട്ടീഷ് ഭരണത്തെക്കാളും മോശമായിരുന്നെന്ന് വെബ്സൈറ്റിലുണ്ടായിരുന്നു.  വെബ്സൈറ്റിന്‍െറ ‘ഹിസ്റ്ററി ഓഫ് ബിഹാര്‍’ എന്ന ഭാഗത്താണ് വിമര്‍ശം. ഏകാധിപത്യഭരണമാണ് ഇന്ദിര നടത്തിയതെന്നും ലേഖനത്തില്‍ പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണ്‍ നേരിട്ടത് ബ്രിട്ടീഷ് ഭരണകാലത്ത് മഹാത്മാ ഗാന്ധി അനുഭവിച്ചതിനെക്കാള്‍ വലിയ പീഡനമാണ്. മരണംവരെ ജെ.പി ഇന്ത്യന്‍ ചരിത്രത്തിന് സംഭാവന നല്‍കി. ഇന്ദിര ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ഏകാധിപത്യത്തിനെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു ജെ.പിയെന്നും വെബ്സൈറ്റ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.