വിജയകാന്തിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ചെന്നൈ:  ദൃശ്യമാധ്യമപ്രവര്‍ത്തകരെ തുപ്പി അവഹേളിച്ച സംഭവത്തില്‍ ഡി.എം.ഡി.കെ അധ്യക്ഷനും സംസ്ഥാന പ്രതിപക്ഷനേതാവുമായ വിജയകാന്തിനെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ പൊലീസിന് മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം. ചെന്നൈ സ്വദേശിയായ ദേവരാജന്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ആര്‍. സുബ്ബയ്യയുടെ ഉത്തരവ്. അതിവേഗ തപാല്‍ സംവിധാനംവഴി പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍പോലും തയാറായിട്ടില്ളെന്ന് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
കഴിഞ്ഞമാസമായിരുന്നു സംഭവം. ചെന്നൈ അഡയാറില്‍ പാര്‍ട്ടി സംഘടിപ്പിച്ച രക്തപരിശോധനാ ക്യാമ്പ് ഉദ്ഘാടനത്തിനത്തെിയ വിജയകാന്തിനോട് അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തിലത്തെുമൊ എന്ന ചോദ്യത്തിന് മറുപടിപറഞ്ഞശേഷം ‘നിങ്ങള്‍ പത്രക്കാരാണോ’ എന്ന് ചോദിച്ച് തുപ്പുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് നടത്തിയ മാധ്യമപ്രവര്‍ത്തകരെ എം.എല്‍.എയുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.