മഹാരാഷ്ട്രയില്‍ ജൂതന്മാര്‍ക്ക് ന്യൂനപക്ഷ പദവി

മുംബൈ: സംസ്ഥാനത്തെ ജൂതന്മാര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി ഏക്നാഥ് കഡ്സെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ പദവി നല്‍കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.
ന്യൂനപക്ഷ പദവി ലഭിക്കുന്നതോടെ ജൂതന്മാര്‍ക്ക് വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ പ്രത്യേക അവകാശം ലഭിക്കും. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ ഇസ്രായേലിനെ മാതൃകയാക്കി പരീക്ഷണ പദ്ധതികള്‍ തുടങ്ങിയിരുന്നു. ജറൂസലം യാത്രക്ക് സൗജന്യം ഏര്‍പ്പെടുത്തുമെന്നും പറയുന്നു.
ഇന്ത്യന്‍ പൗരത്വമുള്ള 5,000ത്തോളം ജൂതന്മാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ 2,700ഓളം പേര്‍ മഹാരാഷ്ട്രയിലെ മുംബൈ, പുണെ, കൊങ്കണ്‍ മേഖലകളിലാണ്. 2001ലെ സെന്‍സസ് പ്രകാരം കൊച്ചിയില്‍ 27 പേരും കൊല്‍ക്കത്തയില്‍ 24 പേരും ഗുജറാത്തില്‍ 140ഓളം പേരുമുണ്ടായിരുന്നു. മണിപ്പൂര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ജൂതന്മാരുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.