മത്സരിച്ചത് 3,526 സ്വതന്ത്രര്‍, ജയിച്ചത് ഒമ്പതു പേര്‍

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 3,526 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ വിജയം നേടാനായത് ഒമ്പതു പേര്‍ക്ക് മാത്രം. അവരില്‍ ആറുപേരും കേരളത്തിലാണ്. പശ്ചിമ ബംഗാളിലും അസമിലും പുതുച്ചേരിയിലും ഓരോ സ്വതന്ത്രരും വിജയം നേടി. ഏറ്റവുമധികം സ്വതന്ത്രര്‍ ഗോദയിലിറങ്ങിയ തമിഴ്നാട്ടില്‍ ഒരാള്‍ പോലും വിജയിച്ചില്ല. 1,566 സ്വതന്ത്രരാണ് തമിഴ്നാട്ടില്‍ മത്സരിച്ചത്.

782 പേര്‍ കേരളത്തിലും. അസമില്‍ 711 പേരും പശ്ചിമ ബംഗാളില്‍ 371 പേരും പുതുച്ചേരിയില്‍ 96 പേരും മത്സരിച്ചു. ബംഗാളില്‍ ആകെ വോട്ടിന്‍െറ 2.2 ശതമാനവും തമിഴ്നാട്ടില്‍ 1.4 ശതമാനവും കേരളത്തില്‍ 5.3 ശതമാനവും അസമില്‍ 11 ശതമാനവും പുതുച്ചേരിയില്‍ 7.9 ശതമാനവും സ്വതന്ത്രര്‍ നേടി.
 തെരഞ്ഞെടുപ്പില്‍ ആകെ 8,873 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. തമിഴ്നാട്ടില്‍ 3,776 പേര്‍ മത്സരിച്ചു.

ബംഗാളില്‍  1,961 പേരും അസമില്‍ 1,581 പേരും കേരളത്തില്‍ 1,203 പേരും പുതുച്ചേരിയില്‍ 344 പേരും അങ്കത്തിനിറങ്ങി. 761 വനിതാ സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്.ഇതില്‍ 320 പേര്‍ തമിഴ്നാട്ടിലും 200 പേര്‍ ബംഗാളിലും 111 പേര്‍ അസമിലും 109 പേര്‍ കേരളത്തിലും 21 പേര്‍ പുതുച്ചേരിയിലുമാണ്.  2011ല്‍ ഏഴ് സ്വതന്ത്രര്‍ മത്സരിച്ചു. ബംഗാളിലും കേരളത്തിലും അസമിലും രണ്ട് സ്വതന്ത്രരും പുതുച്ചേരിയില്‍ ഒരു സ്വതന്ത്രനും മത്സരിച്ച ആ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ സ്വതന്ത്രന്മാര്‍ക്ക് കാലുറപ്പിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.