ഇ.പി.എഫ് പലിശ 8.6 ശതമാനമാക്കി കുറച്ചേക്കും

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന് നടപ്പ് സാമ്പത്തികവര്‍ഷം പലിശ കുറയാന്‍ സാധ്യത. ധനമന്ത്രാലയത്തിന്‍െറ നിര്‍ദേശമനുസരിച്ച് തൊഴില്‍ മന്ത്രാലയം പലിശ കുറക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ 8.6 ശതമാനം പലിശയായിരിക്കും ലഭിക്കുക. 2015-16 സാമ്പത്തികവര്‍ഷം 8.8 ശതമാനം പലിശയാണ് ഇ.പി.എഫ് നിക്ഷേപത്തിന് ലഭിച്ചത്. മറ്റു ചെറുകിട നിക്ഷേപപദ്ധതികള്‍ക്ക് സമാനമായ രീതിയില്‍ പലിശനിരക്ക് കുറക്കാനാണ് ധനമന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷം 8.6 ശതമാനം പലിശ നല്‍കാന്‍ ഇരു മന്ത്രാലയവും ധാരണയായെന്നാണ് സൂചന.

വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഇപിഎഫിന്റെ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്. ഇത് പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷം 8.95 ശതമാനംവരെ പലിശ നല്‍കാന്‍ കഴിയുമായിരുന്നു.

8.8 ശതമാനമായി പരിഷ്‌കരിക്കാമെന്ന് ബോര്‍ഡ് ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അത് 8.7 ശതമാനമാക്കി നിശ്ചയിച്ചു. പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് 8.8 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തുകയായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.