രാംപൂർ: തിങ്കളാഴ്ച പുലർച്ചെ ഡൽഹിയിൽ സർക്കാർ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 49 ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. കാവടി യാത്രാ റൂട്ടിൽ ഡൽഹി-ബറേലി ദേശീയ പാതയിലാണ് അപകടമുണ്ടായത്.
സ്വകാര്യ ബസ് ഹരിദ്വാറിൽ നിന്ന് ശ്രാവസ്തി ജില്ലയിലേക്കും ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (യുപിഎസ്ആർടിസി) ബസ് ബറേലിയിൽ നിന്ന് ഡൽഹിയിലേക്കും പോകുന്നതിനിടെ രണ്ടും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജൊഗീന്ദർ സിങും പോലീസ് സൂപ്രണ്ട് രാംപൂർ വിദ്യാസാഗർ മിശ്രയും സ്ഥലത്തെത്തി. പരിക്കേറ്റ എല്ലാവരെയും മിലാകിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഒമ്പത് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സിങ് പറഞ്ഞു. മരിച്ച ഡ്രൈവർ യു.പി റോഡ്‌വേസ് ബസിലെ ആളാണെന്നും ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.