ജംഷഡ്പുർ: ഹൃദയം നുറുങ്ങുന്ന വാർത്തകൾ തുടരെ കേട്ട് നടുങ്ങുകയാണ് രാജ്യം. യു.പിയിലെ ഉന്നാവിനു പിന്നാലെ അയൽ സംസ്ഥാനമായ ഝാർഖണ്ഡിൽനിന്നാണ് പുതിയ സംഭവം. ജംഷഡ്പുരിലെ ടാറ്റാ നഗർ റെയിൽവേ സ്റ്റേഷനിൽ മാതാവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയെ തട്ടിെക്കാണ്ടുപോയശേഷം രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു. വേർപെടുത്തിയ തലയും ഉടലും രണ്ട് സ്ഥലങ്ങളിൽനിന്നായാണ് കെണ്ടത്തിയത്.
സി.സി.ടി.വി ദൃശ്യത്തിൽനിന്ന് തിരിച്ചറിഞ്ഞ റിങ്കു സാഹു, സുഹൃത്ത് കൈലാശ്, മോനു മണ്ഡൽ എന്നിവർ അറസ്റ്റിലായി. കുട്ടിയുടെ മാതാവിെൻറ പങ്കാളിയാണ് മോനു മണ്ഡൽ. താനും സുഹൃത്തും ചേർന്ന് ഒരു ദിവസം മുഴുവൻ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും കരച്ചിൽ നിർത്താത്തതിനാൽ തലയറുക്കുകയായിരുന്നുവെന്നും റിങ്കു പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇവർ പറഞ്ഞതനുസരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിയ കബന്ധം കുറ്റിച്ചെടികൾക്കിടയിൽ കണ്ടെത്തി.
റെയിൽവേ സ്റ്റേഷനിൽനിന്നു നാലു കിലോമീറ്റർ അകലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഇത്. എന്നാൽ, കുട്ടിയുടെ തല എവിടെയാണ് ഉപേക്ഷിച്ചതെന്ന് പറയാൻ ഇവർ കൂട്ടാക്കിയില്ല. പൊലീസ് നായ മണംപിടിച്ചാണ് മറ്റൊരിടത്തുനിന്ന് തലഭാഗം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.