ഹൈദരാബാദ്: പണം വാങ്ങി പ്രായംകുറഞ്ഞ പെൺകുട്ടികളെ ഗൾഫ് രാജ്യത്തിലെ പൗരൻമാർക്ക് വിവാഹം കഴിച്ച് നൽകുന്ന സംഭവത്തിൽ എട്ട് പേർ പിടിയിൽ. പണം നൽകി വിവാഹം കഴിക്കാൻ തയാറായി ഹൈദരാബാദിലെത്തിയ അഞ്ച് ഒമാൻ പൗരൻമാരെയും മൂന്ന് ഖത്തർ പൗരൻമാരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ പെൺകുട്ടികളെ പണത്തിനുവേണ്ടി വിവാഹം കഴിച്ചു നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്ന് ഖാദിമാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രായം തെളിയിക്കുന്നതിന് വ്യാജരേഖകൾ ചമച്ചാണ് ഖാദിമാർ വിവാഹം രജിസ്റ്റർ ചെയ്ത് നൽകിയിരുന്നത്.
സ്വന്തം രാജ്യങ്ങളിൽ വിവാഹം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഇന്ത്യയിലെത്തി പെൺകുട്ടികളെ കണ്ടെത്തുന്നത്. ഇടനിലക്കാർ ഇവർ നല്ല ധനികരാണെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചാണ് വിവാഹം നടത്താൻ പ്രേരിപ്പിക്കുന്നതെന്ന് സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ താജുദ്ദീൻ അഹമ്മദ് പറഞ്ഞു.
അറസ്റ്റിലായ ഒരാൾ എൺപതുവയസു കഴിഞ്ഞ വ്യക്തിയാണ്. ഇയാൾ തെൻറ മകനൊപ്പമാണ് എത്തിയിരിക്കുന്നത്. നേരത്തെ വിവാഹം കഴിച്ചതിെൻറ രേഖകളും ഇദ്ദേഹത്തിെൻറ കൈവശമുണ്ട്. ശൈഖുമാരെ വിവാഹം കഴിക്കാൻ താൽപര്യമുള്ള പെൺകുട്ടികളെ അവരുടെ മുന്നിൽ കൊണ്ടുവരും. പെൺകുട്ടികളെ കണ്ടശേഷമാണ് വില പറഞ്ഞുറപ്പിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഹൈദരാബാദിൽ നിന്നും 16കാരിയെ വിവാഹം കഴിച്ച 77കാരനായ ഒമാൻ ശൈഖ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രായമായ ശൈഖിന് പണം വാങ്ങി മകളെ വിവാഹം കഴിച്ചു നൽകിയതാണെന്ന മാതാവിെൻറ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തുടർന്ന് ഹൈദരാബാദിലെ ഗൾഫ് വിവാഹ റാക്കറ്റിനെതിരെ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ അറസ്റ്റിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.