യു.പിയിൽ 20 കാരനെ കബളിപ്പിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 20 വയസ്സുള്ള യുവാവ് തന്റെ സമ്മതമില്ലാതെ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി ആരോപിച്ച് പോലീസിൽ പരാതി നൽകി.

ഓം പ്രകാശ് എന്നയാൾ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും ശേഷം അയാൾ ആശുപത്രി അധികൃതരുമായി ഒത്തുചേർന്ന് തന്നെ സ്ത്രീയാക്കാൻ ശസ്ത്രക്രിയ നടത്തിയെന്നുമാണ് മുജാഹിദ് എന്ന 20കാരൻ പരാതി നൽകിയത്. ജൂൺ 16ന് യുവാവിന്റെ പിതാവിന്റെ പരാതിയിൽ ഓം പ്രകാശിനെ അറസ്റ്റ് ചെയ്തു.

ജൂൺ മൂന്നിന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അവിടെ ഓപ്പറേഷന് വിധേയനാക്കി ലൈംഗികാവയവം മുറിച്ചു മാറ്റിയതായും ഇയാൾ പറഞ്ഞു.

ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഓം പ്രകാശുമായി ഒത്തുകളിക്കുകയാണ്. അതിനിടെ, പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുസാഫർനഗറിലെ ഖതൗലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഓഫീസർ രമാശിഷ് സിംഗ് പറഞ്ഞു. എന്നാൽ, യുവാവിന്റെ വാദം ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് കീർത്തി ഗോസ്വാമി നിഷേധിച്ചു. നിയമപ്രകാരമാണ് ഓപറേഷൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - A 20-year-old man was allegedly tricked into undergoing gender reassignment surgery in U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.