ന്യൂഡൽഹി: മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പരസ്യങ്ങൾക്ക് മാത്രം കേന്ദ്ര സർക്കാർ 2,000 കോടി ധൂർത്തടിച്ചതായി ആം ആദ്മി പാർട്ടി ആരോപിച്ചു. സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുള്ള കമ്മിറ്റിക്കു മുമ്പാകെ, കേന്ദ്ര സർക്കാർ ധൂർത്ത് നടത്തിയ വിഷയം ഉന്നയിക്കുമെന്ന് ആപ് നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണമാണ് പരസ്യങ്ങൾക്ക് വേണ്ടി കണക്കില്ലാതെ ചെലവാക്കുന്നത്. സർക്കാറുകൾ പരസ്യങ്ങൾ തീർച്ചയായും പ്രയോജനപ്പെടുത്തണം. പക്ഷേ, ബി.ജെ.പി ചെയ്യുന്നത് പോലെയാകരുത്. ആം ആദ്മി പാർട്ടി സർക്കാർ സംസ്ഥാനത്തിന് പുറത്ത് പരസ്യം നൽകുന്നതിന് 33.40 കോടി ചെലവിട്ടതായും ഇത് സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനാമാണെന്നും സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. ആപ് സർക്കാറിേൻറയും എൻ.ഡി.എ സർക്കാറിേൻറയും പരസ്യങ്ങൾ സി.എ.ജി താരതമ്യം െചയ്യണമെന്നും സിസോദിയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.