ശ്രീനഗർ: തീവ്രവാദപ്രവർത്തനങ്ങൾ വിട്ട് കശ്മീരിലെ മറ്റൊരു യുവാവുകൂടി വീട്ടിലേക്ക് മടങ്ങി. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തെക്കൻ കശ്മീരിെല യുവാവ് അക്രമപാത വെടിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിെൻറ പേര് പുറത്തുവിട്ടിട്ടില്ല.
ഫുട്ബാൾ കളിക്കാരനായ മജീദ് ഖാൻ ആയുധം താഴെവെച്ച് തീവ്രവാദ സംഘടനയോട് വിടപറഞ്ഞതിെൻറ മൂന്നാം ദിവസമാണ് ഇതേ വഴിയിൽ മറ്റൊരു യുവാവും വന്നത്. സാമൂഹിക മാധ്യമങ്ങളിലൂെട മാതാവ് നടത്തിയ അഭ്യർഥനയാണ് യുവാവിെൻറ മനസ്സു മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷയോർത്താണ് യുവാവിെൻറ പേര് പുറത്തുവിടാത്തത്.
ഷോപിയാൻ ജില്ലയിലെ ആഷിക് ഹുസൈൻ ഭട്ട് എന്ന തീവ്രവാദിയെ തിരിച്ചു കൊണ്ടുവരാൻ രക്ഷിതാക്കൾ നടത്തുന്ന അഭ്യർഥനയുടെ വിഡിേയായും പ്രചരിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.