ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തർപ്രദേശിൽ പ്രതിഷേധം സംഘർഷത്തിലെത്തി. നിരോധനാജ്ഞ ലംഘിച്ച് ലഖ ്നോവിലും മറ്റ് പ്രധാന നഗരങ്ങളിലും വൻ പ്രതിഷേധ റാലികൾ നടത്തി. ലഖ്നോവിലെ മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഹസൻ ഗഞ്ച് പൊലീസ് ചൗകിൽ ബൈക്കുകൾക്കും പൊലീസ് ബൂത്തിനും പ്രതിഷേധക്കാർ തീവെച്ചു. ദേശീയപാത ഉപരോധിച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞവർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു.
സമ്പാലിൽ പ്രതിഷേധക്കാർ നാല് സർക്കാർ ബസുകൾ കത്തിച്ചു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം സംഘർഷത്തിലെത്തിയതിനെ തുടർന്ന് സമ്പാലിൽ ഇൻറർനെറ്റ് ബന്ധം വിഛേദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ഡൽഹിയിൽ 18 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ഇൻറർനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.