കരസേന ഉന്നതതല സമ്മേളനത്തിന് ഇന്ന് തുടക്കം; ദേശീയ സുരക്ഷ വിലയിരുത്തും

ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ ഇന്ത്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് വിലയിരുത്താൻ കരസേനയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ അധ്യക്ഷതയിൽ ഈമാസം 22 വരെ ഡൽഹിയിൽ നടക്കുന്ന സമ്മേളനം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചും വിലയിരുത്തും. 13 ലക്ഷം സൈനികരടങ്ങുന്ന സേനയുടെ ശേഷിവികസനത്തിനും മുന്നൊരുക്കങ്ങൾക്കുമായി പ്രത്യേക പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സേന ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ ലഡാക്കിൽ ചൈനയുമായി നിലനിൽക്കുന്ന സൈനികതർക്കം കണക്കിലെടുത്ത് നിയന്ത്രണരേഖയിൽ സൈനിക തയാറെടുപ്പിന്റെ സമഗ്ര അവലോകനവും നടക്കും. ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ ഓപറേഷനും കേന്ദ്രഭരണപ്രദേശത്തെ മൊത്തത്തിലുള്ള സാഹചര്യവും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Army High Level Conference begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.