ലഖ്നോ: എല്ലാ പരിധിയും വിട്ട് ചങ്ങാതിമാർ നടത്തിയ ആഭാസം തകർത്തത് യുവാവിെൻറ ജീവിതം. തമാശക്കെന്ന പേരിൽ രണ്ടു സുഹൃത്തുക്കൾ ചേർന്ന് നിർബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയർ കംപ്രസർ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിെൻറ ആന്തര ഭാഗം െപാട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറിനുനേരെയായിരുന്നു അങ്കിത്, ഗൗതം എന്നിവരുടെ ആക്രമണം. കുടൽ തകർന്ന് ചികിത്സയിലുള്ള യുവാവിെൻറ സ്ഥിതി അതിഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെറുകുടലും വൻകുടലിെൻറ ഭാഗവും തകർന്നിട്ടുണ്ട്. ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത് ഭേദമാക്കാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്ഡ സെക്ടർ 63ലെ സ്ഥാപനത്തിൽ ജോലിക്കാരാണ് മൂന്നുപേരും.
നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് ഏറെയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ് കൂടെയുള്ളവർ വേലയൊപ്പിച്ചത്. സ്വകാര്യഭാഗത്ത് എയർ കംപ്രസർ പൈപ് തിരുകിക്കയറ്റി കാറ്റ് അടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച് ആക്രമണം തുടർന്നു. അതിനിടെ ഛർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.