നാഗ്പൂർ: രാജ്യത്തെ എല്ലാ പൗരൻമാരുടെയും മൂത്രം ശേഖരിച്ച് അതിൽ നിന്നും യൂറിയ ഉൽപാദിപ്പിച്ച് രാജ്യത്തേക്കു ള്ള യൂറിയ കീടനാശിനി ഇറക്കുമതി കുറക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂർ മുനിപ്പിൽ കോർപ്പറേഷെൻറ യങ് ഇന്നവേഷൻ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. മനുഷ്യെൻറ മൂത്രത്തിൽ നിന്ന് ജൈവ ഇന്ധനങ്ങൾ ഉണ്ടാക്കാമെന്നും അമോണിയം സൾഫേറ്റും നൈട്രജനും മൂത്രത്തിൽ നിന്ന് വേർതിരിച്ചെടുക്കാമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.
വിമാനത്താവളങ്ങളിൽ മൂത്രം ശേഖരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നമ്മൾ വലിയ തോതിൽ യൂറിയ ഇറക്കുമതി ചെയ്ത് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി ചെയ്യുന്നത് പൂർണമായും ഒഴിവാക്കാം -ഗഡ്കരി പറഞ്ഞു. എന്നാൽ ഇത്തരം നൂതന ആശയങ്ങളോട് മറ്റുള്ളവർ താൽപര്യ കാണിക്കുന്നില്ല എന്ന പരാതിയും ഗഡ്കരിക്ക് ഉണ്ട്. സ്വന്തം മൂത്രം താൻ ശേഖരിക്കാറുണ്ടെന്നും ദില്ലിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിൽ ഇത് വളമായി ഉപയോഗിക്കാറുണ്ടെന്നും മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.