ന്യൂഡൽഹി: ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും റിപ്പോർട്ട് കോടതിയുടെ പരിഗണനക്ക് എത്തുക. മൂന്നംഗ മധ്യസ്ഥ സമിതി മുദ്രവെച്ച കവറിൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരിക്കും റിപ്പോർട്ട് പരിഗണിക്കുക.
ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥത വഹിക്കാൻ സുപ്രീംകോടതി ജഡ്ജി എഫ്.എം.ഐ കലിഫുല്ല, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.
ജൂലൈ 18നാണ് ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ജൂലൈ 31ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ എസ്.എ ബോംബ്ഡേ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് ബാബരി കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.