ബാബ സിദ്ദിഖി വധക്കേസിലെ പത്താം പ്രതി ഭഗവത് സിങ് ഓം സിങ്ങിനെ മുംബൈ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുന്നു

ബാബ സിദ്ദിഖി വധം: പത്താം പ്രതി അറസ്റ്റിൽ

മുംബൈ: എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ സഹമന്ത്രിയുമായ ബാബ സിദ്ദിഖിയെ കെലപ്പെടുത്തിയ കേസിലെ പത്താം പ്രതി അറസ്റ്റിൽ.

നവി മുംബൈയിലെ ബേലാപൂരിൽ നിന്നാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഞായറാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ജഗത് ഗ്രാമത്തിൽ നിന്നുള്ള ഭഗവത് സിങ് ഓം സിങ് (32) ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റൊരു പ്രതി രാം കനോജിയക്ക് താമസസൗകര്യം നൽകുകയും ആയുധങ്ങൾ ഉദയ്പൂരിൽ നിന്ന് മുംബൈയിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനു വേണ്ട സഹായം നൽകിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ ഭഗവത് സിങ് ഓം സിങ്ങിനെ ഒക്ടോബർ 26 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 12നാണ് ബാന്ദ്രയിലെ ഖേർ നഗർ പ്രദേശത്ത് വെച്ച് 66 കാരനായ ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.

Tags:    
News Summary - Baba Siddiqui murder: 10th accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.