ന്യൂഡൽഹി: പശു ഗുണ്ടാതലവൻ ബിട്ടു ബജ്റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. തോക്കും വടികളുമായി പൊലീസ് സംഘം ബിട്ടുവിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘമെത്തിയപ്പോൾ ബിട്ടു വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.
20ഓളം പൊലീസുകാരാണ് ബിട്ടുവിനെ പിടിക്കാനായി എത്തിയത്. ബിട്ടുവിനെ പൊലീസ് പിന്തുടരുന്നതും ഒടുവിൽ പിടികൂടുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രകോപനപരമായി വിഡിയോയിലൂടെ നൂഹിലെ വർഗീയ കലാപം ആളിക്കത്തിച്ചത് ബിട്ടു ബജ്റംഗിയായിരുന്നു.
പ്രകോപന വിഡിയോ പങ്കുവെച്ചതിന് ഇയാൾക്കെതിരെ ഫരീദബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാവി വസ്ത്രം ധരിച്ച് നടന്നു പോകുന്നതും പിന്നീട് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും ബിട്ടു പങ്കുവെച്ച വിഡിയോയിലുണ്ടായിരുന്നു. ഇതിനൊപ്പം പ്രകോപനപരമായ ഗാനവും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൂഹിൽ കലാപം പൊട്ടിപുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.