തന്ത്രം വീണ്ടും വിജയം; ജെ.ഡി.യുവിനെ ഓവർടേക്ക് ചെയ്ത് വല്ല്യേട്ടനാകാൻ ബി.ജെ.പി

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ജെ.ഡി.യുവിനെ ഓവർടേക്ക് ചെയ്ത് ബി.ജെ.പി എൻ.ഡി.എയിലെ ഏറ്റവും വലിയ ഘടകകക്ഷിയായി മാറുന്നു. കർണാടക മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളെ പിന്നിലാക്കിക്കൊണ്ട് മുന്നേറാൻ ബി.ജെ.പി പയറ്റിയ തന്ത്രം ബിഹാറിലും വിജയം കാണുന്നതായാണ് ആദ്യ ഫലസൂചനകൾ കാണിച്ചു തരുന്നത്.

നിലവിൽ 71 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബി.ജെ.പി ജെ.ഡി.യുവിനേക്കാൾ മുന്നിലാണ്. 52 സീറ്റുകളിൽ മാത്രമാണ് ജെ.ഡി.യുവിന് മുൻതൂക്കമുള്ളത്. 243 അംഗ നിയമസഭയിൽ പകുതി വീതം സീറ്റുകളായിരുന്നു ഇരുപാർട്ടികൾക്കും മാറ്റിവെച്ചത്. ബി.ജെ.പിക്ക് 121 സീറ്റും ജെ.ഡി.യുവിന് 122 സീറ്റുകളും ലഭിച്ചു.

ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ എൻ.ഡി.എയിലെ വല്യേട്ടനായി മാറാൻ ബി.ജെ.പിക്കാകും. 2015ൽ ബി.ജെ.പിയും ജെ.ഡി.യുവും വേറെ വേറെ സഖ്യങ്ങളായാണ് മത്സരിച്ചത്.

ആർ.ജെ.ഡിക്കും കോൺഗ്രസിനുമൊപ്പം സഖ്യമായി മത്സരിച്ചിരുന്ന ജെ.ഡി.യു 71 സീറ്റുകളിൽ വിജയിച്ചിരുന്നു. എന്നാൽ 53 സീറ്റുകളിലായിരുന്നു ബി.ജെ.പിക്ക് വിജയിക്കാനായത്. പിന്നാലെ മഹാസഖ്യം വിട്ട് വന്ന നിതീഷ് കുമാറും പാർട്ടിയും ബി.ജെ.പിയുമായി ൈകകോർത്ത് ഭരണം പിടിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.