ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വിവരം നഡ്ഡ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം പോസിറ്റീവായി മാറിയതായി അദ്ദേഹം അറിയിച്ചു. താൻ പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും നഡ്ഡ പറഞ്ഞു.
അടുത്ത സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ബംഗാൾ സന്ദർശനത്തിനെത്തിയ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.
ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രമധ്യേയാണ് നഡ്ഡയുയും പാർട്ടി ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗിയ, ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമണം അരങ്ങേറിയത്.
സംഭവത്തിന് പിന്നാലെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.