ജമ്മുകശ്മീരിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഉമർ റംസാൻ ഹജൻ, ഉമർ റാഷിദ് ബീഗ് എന്നീ ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. കുൽഗാം ജില്ലയിലെ വൈ.കെ പോര ഏരിയയിലാണ് സംഭവം.

മൂന്ന് പേരും കാറിൽ വരുേമ്പാഴാണ് തീവ്രവാദികൾ വെടിയുതിർത്തത്. വ്യാഴാഴ്ച രാത്രി 8.20ഓടെയായിരുന്നു സംഭവം. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈന്യവും പ്രദേശത്ത ്തെരച്ചിൽ നടത്തുന്നുണ്ട്.

നിരവധി ബി.ജെ.പി നേതാക്കളാണ് കഴിഞ്ഞ കുറേ മാസങ്ങളായി കശ്മീരിൽ കൊല്ലപ്പെട്ടത്. ജൂലൈയിൽ ബി.ജെ.പി നേതാവ് ശൈഖ് വസീം ബാരിയും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ബന്ദിപോര ജില്ലയിലായിരുന്നു സംഭവം. ബി.ജെ.പിയുടെ ജില്ലാ പ്രസിഡൻറായിരുന്നു ബാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.