നോയ്ഡ: ബലാത്സംഗ ശ്രമം പരാജയെപ്പട്ടതിനെ തുടർന്ന് 13കാരൻ അയൽക്കാരിയായ മൂന്നു വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നു. കുട്ടിയുടെ മൃതദേഹം േഗ്രറ്റർ നോയ്ഡയിലെ ബിസ്റാഖ് പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ കൊന്ന ശേഷം ആൺകുട്ടി തന്നെയാണ് മൃതദേഹം ഉേപക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
പതിമൂന്നുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജനമായ പ്രദേശത്തേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പ്രദേശെത്ത സി.സി.ടി.വി ക്യാമറയിൽ നിന്ന് പൊലീസിന് പൊലീസിനു ലഭിച്ചതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിയുന്നത്. വെള്ളിയാഴ്ച പൊലീസ് ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തെൻറ അമ്മാവെൻറ ഫോണിൽ നിന്ന് അശ്ലീല വീഡിയോ കണ്ടതാണ് കുറ്റകൃത്യത്തിേലക്ക് നയിച്ചതെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി. വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ചെറുത്തു നിന്നതിനെ തുടർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം വീടിെൻറ 300 മീറ്റർ അകലെ ഒരു ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് ബിസ്റാഖ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഒാഫീസർ അഖിലേഷ് ത്രിപധി പറഞ്ഞു.
വീടിെൻറ ഗെയിറ്റിനു സമീപം കളിച്ചുകൊണ്ടിരുന്ന മകളെ രാത്രി എട്ടു മണിയോടെ കാണാതായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആൺകുട്ടിയെ ജുവനൈൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.