ന്യൂഡൽഹി: ബി.എസ്.എൻ.എല്ലിൽ 77,000ത്തിലധികം ജീവനക്കാർ സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എ സ്) തെരഞ്ഞെടുത്തതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെ യ്തു. ബി.എസ്.എൻ.എല്ലിൽ മൊത്തം ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ ഒരു ലക്ഷത്തോളം പേർ വി.ആർ.എസിന് അർഹരാണ്. 2020 ജനുവരി 31ന് വി.ആർ.എസ് എന്ന നിലക്കാണ് ഇപ്പോഴത്തെ പദ്ധതി.
ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം. 80,000ത്തോളം പേർ വി.ആർ.എസ് എടുത്താൽ ശമ്പള ഇനത്തിൽ 7,000 കോടിയോളം ലാഭിക്കാമെന്നാണ് കണക്ക്. 50 വയസ്സോ അതിന് മുകളിലോ ഉള്ള എല്ലാ സ്ഥിരം ജീവനക്കാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഡെപ്യൂട്ടേഷനിൽ മറ്റ് സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും അപേക്ഷിക്കാം. സേവനം പൂർത്തിയാക്കിയ ഓരോ വർഷത്തിനും 35 ദിവസത്തെ ശമ്പളവും ശേഷിക്കുന്ന സർവിസ് വർഷമൊന്നിന് 25 ദിവസത്തെ ശമ്പളവും എന്ന കണക്കിലാണ് ആനുകൂല്യം ലഭിക്കുക. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും (എം.ടി.എൻ.എൽ) വി.ആർ.എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.