ജയ്പൂർ: വിചാരിച്ചാൽ ഒരു മിനുട്ട് കൊണ്ട് തനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന് ബോളിവുഡ് നടിയും ലോക്സഭ അംഗവുമായ ഹേമമാലിനി. എന്നാൽ തനിക്ക് മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്നും ഹേമമാലിനി പറഞ്ഞു. രാജസ്ഥാനിൽ സ്വകാര്യ ചടങ്ങിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പദത്തെ കുറിച്ച് ഹേമമാലിനി മനസ് തുറന്നത്.
മുഖ്യമന്ത്രിയായാൽ കെട്ടിയിട്ട അവസ്ഥയായിരിക്കും തനിക്കുണ്ടാവുക. തെൻറ സ്വാതന്ത്ര്യം മുഴുവൻ നഷ്ടമാകും. അതുകൊണ്ടാണ് മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്തതെന്നും ഹേമമാലിനി പറഞ്ഞു. 69കാരിയായ ഹേമമാലിനി നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള ലോകസഭ അംഗമാണ്.
2003ലായിരുന്നു ഹേമമാലിനിയുടെ രാഷ്ട്രീയ പ്രവേശനം. 2003ൽ അന്നത്തെ ബി.ജെ.പി സർക്കാർ അവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. 2004 ഹേമമാലിനി ഒൗദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു. 2010ൽ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായി. 2011 രാജ്യസഭയിലെത്തിയെങ്കിലും ചുരുങ്ങിയകാലം മാത്രമേ പദവിയിൽ തുടർന്നുള്ളു. 2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദള്ളിലെ അജിത് സിങ്ങിനെ തോൽപിച്ച് ലോക്സഭയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.