ന്യൂഡൽഹി: രാജ്യത്ത് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതായുള്ള യു.എസ് കമീഷൻ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. റിപ്പോർട്ട് ചവറ്റുകുട്ടയിൽ തള്ളുകയാണെന്നും രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണ് കമീഷനെന്നും ഇന്ത്യ ആരോപിച്ചു.
ആഗോളതലത്തിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ്.സി.ഐ.ആർ. എഫ് റിപ്പോർട്ടിൽ ഇന്ത്യയെ രൂക്ഷമായാണ് വിമർശിച്ചത്. പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് യു.എസ്.സി.ഐ.ആർ.എഫ് ശിപാർശ ചെയ്തിരുന്നു. യു.എസ് കമീഷന്റെ സമയം ആ രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് വിനിയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണിതെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സ്വതന്ത്ര ഫെഡറൽ ഏജൻസിയായ യു.എസ് കമീഷൻ മുമ്പും ഇന്ത്യയിലെ മതവിവേചനത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.
പുതിയ റിപ്പോർട്ടിൽ മണിപ്പൂരിലെ കുക്കി, മെയ്തേയി സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പരാമർശിച്ചിട്ടുണ്ട്. മാസങ്ങൾ നീണ്ടുനിന്ന ആക്രമണം ആയിരക്കണക്കിന് വീടുകൾ തകരാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.