ന്യൂഡൽഹി: ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അജണ്ട വീണ്ടും ചർച്ചയാക്കി കേന്ദ്ര സർക്കാർ. മോദിയുടെ മൂന്നാമൂഴത്തിൽ തന്നെ ഇതിനുള്ള ബിൽ പാർലമെന്റ് പാസാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചാണ് ഈ നീക്കം നടത്തിയത്.
തിങ്കളാഴ്ച എല്ലാ ദേശീയ മാധ്യമങ്ങളിലും ഇത്തരമൊരു വാർത്ത സർക്കാർ നട്ടുപിടിപ്പിച്ചത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ഷ്റിനാറ്റെ വാർത്തസമ്മേളനത്തിൽ ചോദിച്ചു. ബിൽ നിയമപരമായ വഴിയിലൂടെ കൊണ്ടുവരുന്നതിനുപകരം ഇത്തരമൊരു വാർത്തയുണ്ടാക്കി കൊടുക്കുന്നത് അജണ്ട ചർച്ചയാക്കാനാണെന്ന് അവർ കുറ്റപ്പെടുത്തി.
നിലവിലെ ഭരണഘടനക്ക് കീഴിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടത്താനാവില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം വ്യക്തമാക്കി. ഇതിന് ചുരുങ്ങിയത് അഞ്ച് ഭരണഘടനാ ഭേദഗതികൾ വേണം. മൂന്നാം മോദി സർക്കാറിന് ഈ ഭരണഘടനാ ഭേദഗതി സാധ്യമല്ലെന്നും പി. ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.