ശിക്ഷാവിധിക്ക് ശേഷം കുറ്റാരോപിതനായ വ്യക്തിക്കെതിരെ സമൻസ് അയക്കേണ്ടതില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ശിക്ഷാവിധിക്ക് ശേഷം കുറ്റാരോപിതനായ വ്യക്തിക്കെതിരെ സമൻസ് അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ദേവേന്ദ്ര കുമാർ പാൽ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി.നാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

സുപ്രീംകോടതി ദേവേന്ദ്ര കുമാർ പാലിൻ്റെ അപ്പീൽ അംഗീകരിക്കുകയും അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. സി.ആർ.പി.സി സെക്ഷൻ 319 പ്രകാരം അപ്പീൽക്കാരനെ വിളിച്ചുവരുത്തിയാണ് ഉത്തരവിറക്കിയത്.

2012 മാർച്ച് 21-ലെ ഉത്തരവിൽ, വിചാരണ ജഡ്ജി ആദ്യ പകുതിയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി രേഖപ്പെടുത്തുകയും ബാക്കിയുള്ള പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവ് പുറപ്പെടിവിക്കുകയും ചെയ്തു. പിന്നീട് അങ്ങനെയല്ലെന്ന് കണ്ടെത്തിയ കോടതി ആദ്യം വെറുതെവിട്ട പ്രതികളുടെ ശിക്ഷാ ഉത്തരവ് രേഖപ്പെടുത്തി. 1973-ലെ ക്രിമിനൽ നടപടിച്ചട്ടത്തിലെ 319-ാം വകുപ്പ് പ്രകാരം അപ്പീൽ നൽകിയ പാലാനെ വിചാരണ നടത്താൻ ജഡ്ജി ഉത്തരവിട്ടു. തുടർന്ന് പാലാ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - No summons to be issued against man as accused after sentence: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.