ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനയുടെ വൻ സേനാവിന്യാസമുണ്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നയതന്ത്രതലത്തിലും സൈനികതലത്തിലും നടക്കുന്ന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജ്നാഥ് സിങ് പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥിെൻറ പരാമർശം.
ചൈനക്ക് മറുപടി നൽകാൻ ഇന്ത്യയും സേനാവിന്യാസം നടത്തിയിട്ടുണ്ട്. അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെയും നിലപാട്. പാകിസ്താനുൾപ്പടെ ആരെയും ശത്രുവായല്ല ഇന്ത്യ കാണുന്നത്. എന്നാൽ, രാജ്യത്തിെൻറ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയ് അഞ്ചിന് ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന് സമീപം സംഘർഷമുണ്ടായിരുന്നു. ഇന്ത്യൻ പട്രോളിങ് ചൈനീസ് സൈനികർ തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.