കനിമൊഴിയുടെ പരാതി: വിമാനത്താവളങ്ങളിൽ പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗസ്ഥരുണ്ടാകുമെന്ന് സി.ഐ.എസ്.എഫ്

ന്യൂഡൽഹി: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡി.എം.കെ എം.പി കനിമൊഴി ഉയർത്തിയ ശബ്ദം വൻ വിവാദമായതോടെ പുതിയ പരിഷ്കരണവുമായി സി.ഐ.എസ്.എഫ്. പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി പ്രധാന വിമാനത്താവളങ്ങളിൽ ജോലിക്ക് നിയോഗിക്കാൻ സി.ഐ.എസ്.എഫ് തീരുമാനിച്ചു. പ്രാദേശിക ഭാഷ ഉപയോഗിക്കാൻ അറിയുന്ന ഉദേയാഗസ്ഥരെ അതാത് വിമാനത്താവളങ്ങളിൽ നിയോഗിക്കാനാണ് തീരുമാനം. 

ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്നാണ് കനിമൊഴി ട്വിറ്ററിലൂടെ ആരോപിച്ചത്. സംഭവം വിവാദമായതോടെ സി.ഐ.എസ്.എഫ് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. കനിമൊഴിയുടെ പരാതി അന്വേഷിക്കുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിരുന്നു.

എന്നുതൊട്ടാണ് ഇന്ത്യക്കാർ എന്നത് ഹിന്ദി സംസാരിക്കുന്നവർ എന്നതിന് തുല്യമായി മാറിയതെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് കനിമൊഴി ട്വീറ്റ് ചെയ്തിരുന്നു. പ്രത്യേക മതവിഭാഗക്കാരും ഹിന്ദി ഇതരഭാഷക്കാരും ഇന്ത്യക്കാർ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്നും കനിമൊഴി ആരോപിച്ചിരുന്നു. 

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയത്തിൽ സ്‌കൂളുകളില്‍ മൂന്ന് ഭാഷാ ഫോര്‍മുല നടപ്പാക്കണമെന്ന നിര്‍ദേശത്തോട് തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെ എന്നും എതിര്‍ത്തിട്ടുളള സംസ്ഥാനമാണ് തമിഴ്‌നാട്.

.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.