ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി നോട്ടീസയച്ചു. സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസുമാരെയും ഇകഴ്ത്തുന്ന വിധം ജൂൺ 27നും 29നും ഭൂഷൺ ചെയ്ത ട്വീറ്റുകളാണ് കോടതിയലക്ഷ്യത്തിന് കാരണം. ഈ ട്വീറ്റുകളുടെ പേരിൽ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.
പ്രശാന്ത് ഭൂഷണിനു പുറമെ, ഇന്ത്യയിലെ ട്വിറ്റർ കമ്പനിക്കെതിരെയും കോടതിയലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട്്. എന്നാൽ, തങ്ങളെ തെറ്റായി കേസിൽ ഉൾപ്പെടുത്തിയതാണെന്ന് ട്വിറ്റർ ഇന്ത്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. തുടർന്ന് കാലിഫോർണിയ കേന്ദ്രമായ ട്വിറ്റർ കമ്പനിയെ പ്രതിേചർക്കാൻ കോടതി നിർദേശിച്ചു. കേസിൽ സഹായിക്കാൻ കോടതി അറ്റോണി ജനറലിനോട് ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.