പുനെ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ജയിലിലായ യുവതി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പുനെയിലെ സാസൂൺ ജനറൽ ആശുപത്രിയിലാണ് സംഭവം. കോവിഡ് പോസറ്റീവായതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിലെ ശുചിമുറിയിലെ ജനാല വഴി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് യുവതി താഴെ വീണുമരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നാണ് യുവതി വീണുമരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
ശുചിമുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നു. എന്നാൽ ഇത് ആത്മഹത്യയാകാനുള്ള പൊലീസ് നിഷേധിച്ചു. 45കാരിയായ യുവതിയും കൂട്ടാളിയും ചേർന്ന് ജ്വല്ലറി ഉടമയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ജയിലിൽ കഴിയുകയായിരുന്നു.
2020 ഡിസംബർ 15നാണ് ജ്വല്ലറി ഉടമയായ ബൽവന്ത് മറാത്തെ സ്വയം വെടിവെച്ച് മരിച്ചത്. ഇരുവർക്കുമെതിരെ മഹാരാഷ്ട്ര പൊലീസ് മക്കോക്ക ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.