ഹൈദരാബാദ്: ഹൈദരാബാദിൽ നാലു വയസുകാരിക്ക് രണ്ടാനച്ഛെൻറ ക്രൂര പീഡനം. ഇരുമ്പു തവി ചൂടാക്കി കുട്ടിയെ െപാള്ളിച്ചു. കുട്ടിയുടെ മാതാവുമായുള്ള വാക്കു തർക്കമാണ് ക്രൂരതക്ക് വഴിവെച്ചത്.
‘ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അച്ഛനെന്നെ പൊള്ളിച്ചത്’ - കരഞ്ഞുകൊണ്ട് കുട്ടി ബാലാവകാശ പ്രവർത്തകരോട് വിവരിച്ചു. കൊടുംക്രൂരതകളായിരുന്നു കുട്ടി അനുഭവിച്ചിരുന്നത്. അമ്മയും രണ്ടാനച്ഛനുമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യം അച്ഛന്‍ മര്‍ദ്ദിച്ചു. പിന്നെ ഇരുമ്പു തവി ചൂടാക്കി ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചുവെന്ന് കുട്ടി കരച്ചിലിനിടെ പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ വിവരം പ്രാദേശിക നേതാവിനെ അറിയിക്കുകയായിരുന്നു. അദ്ദേഹമാണ് ബാലാവകാശ പ്രവര്‍ത്തകരെ അറിയിക്കുന്നത്. തുടര്‍ന്ന് ബാലവകാശ പ്രവര്‍ത്തകരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ അമ്മക്കും അമ്മയുടെ കൂടെ താമസിക്കുന്ന യുവാവിനും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25കാരിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി യുവാവിനൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടി ബലിയാടാക്കപ്പെടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.