നിശ്ശബ്ദ പ്രതിപക്ഷം ദലിത് ന്യൂനപക്ഷം

ന്യൂഡൽഹി: ബി.ജെ.പിയെ ഭയന്ന് കോൺഗ്രസും പടിക്ക് പുറത്ത് തള്ളിയ ദലിതുകളും ന്യൂനപ ക്ഷങ്ങളും വിധിനിർണയത്തെ ശക്തമായി സ്വാധീനിച്ചുവെന്ന് തെളിയിക്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. മുസ്ലിംകൾക്ക് നിർണായക സ്വാധീ നമുള്ള തെലങ്കാനയും മഹാഭൂരിഭാഗം ക്രിസ്ത്യൻ ജനവിഭാഗങ്ങൾ അധിവസിക്കുന്ന മിസോറ മും ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെയും കോൺഗ്രസിെൻറ മൃദു ഹിന്ദുത്വത്തെയും അധികാര ത്തിന് പുറത്തു നിർത്തി. സംഘ്പരിവാർ ആൾക്കൂട്ട കൊലകൾക്കും വർഗീയ, ജാതീയ കലാപങ്ങൾക്കും കുപ്രസിദ്ധമായ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ആകെയുള്ള ബദലെന്ന നിലയിൽ ന്യൂനപക്ഷങ്ങളും ദലിതുകളും ഒന്നടങ്കം കോൺഗ്രസിനെ പിന്തുണച്ച് ബി.ജെ.പിയെ അകറ്റിനിർത്തി.

തെലങ്കാന രാഷ്ട്രീയ സമിതിക്കെതിരെ കോൺഗ്രസ് ഉണ്ടാക്കിയ വിശാല സഖ്യത്തോട് പുറംതിരിഞ്ഞുനിന്ന ന്യൂനപക്ഷങ്ങൾ ഒന്നടങ്കം ചന്ദ്രശേഖർ റാവുവിന് ഒപ്പംനിൽക്കുകയാണ് ചെയ്തത്. ന്യൂനപക്ഷങ്ങളെ പ്രത്യേകം പരിഗണിച്ചില്ലെങ്കിലും അവർ ഭയക്കുന്ന ബി.ജെ.പിക്കെതിരെ വിശാല സഖ്യമുണ്ടാക്കിയാൽ അവർ തങ്ങൾക്ക് വോട്ടു ചെയ്തുകൊള്ളുമെന്ന കോൺഗ്രസിെൻറ കണക്കുകൂട്ടലാണ് തെലങ്കാനയിലെ ദയനീയ പരാജയം. തെരഞ്ഞെടുപ്പിന് വളരെ മുേമ്പ മുസ്ലിം സംഘടനകൾ പലതും പരസ്യമായി ടി.ആർ.എസിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. എന്നും കോൺഗ്രസിനൊപ്പം നിൽക്കാറുള്ള ജംഇയ്യതുൽ ഉലമായെ ഹിന്ദ് മാത്രമാണ് പരസ്യമായി കോൺഗ്രസ് മുന്നണിക്ക് കൂടെ നിന്നത്.

ബി.ജെ.പിയും കോൺഗ്രസും അല്ലാത്ത ശക്തമായ ഒരു മതേതരബദൽ എന്ന നിലയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തെരഞ്ഞെടുപ്പിന് മുേമ്പ വളരെ പരസ്യമാക്കിയതെന്ന് സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറി നുസ്റത്ത് അലി പറഞ്ഞിരുന്നു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിക്ക് ജയസാധ്യത തോന്നിയ ഏതാനും മണ്ഡലങ്ങളിൽ മാത്രമാണ് ജമാഅത്ത് അവർക്ക് പിന്തുണ നൽകിയത്. ഭരണവിരുദ്ധ വികാരമുണ്ടാക്കാൻ പ്രതിപക്ഷം പ്രചാരണം നടത്തിയെങ്കിലും പുതിയ സംസ്ഥാനമെന്ന നിലയിൽ അഞ്ചു വർഷം കൂടി ടി.ആർ.എസിന് നൽകണമെന്ന നിലപാടാണ് ഭൂരിപക്ഷം മുസ്ലിം സംഘടനകളും കൈക്കൊണ്ടത്.

തൂക്കുസഭ വരുമെന്ന് പ്രതീക്ഷിച്ച് സഖ്യസർക്കാർ വാഗ്ദാനം ചെയ്ത ബി.െജ.പിക്ക് കിട്ടിയ കനത്ത ആഘാതമായി കോൺഗ്രസിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന മിസോറമിലെ പ്രകടനം. 87 ശതമാനം ക്രിസ്ത്യൻ ജനവിഭാഗങ്ങൾ അധിവസിക്കുന്ന മിസോറമിലെ വോട്ടർമാർ കോൺഗ്രസിന് പകരം ബി.ജെ.പി വേണ്ട എന്നു വിധിച്ച് തെലങ്കാനയിലെ പോലെ പ്രാദേശിക കക്ഷിയായ എം.എൻ.എഫിന് വ്യക്തമായ ആധിപത്യം നൽകി.

കർഷകരെ പോലെ മധ്യപ്രദേശിൽ ഭരണവിരുദ്ധവികാരം ആളിക്കത്തി നിന്ന വിഭാഗമായിരുന്നു ദലിതുകൾ. ന്യൂനപക്ഷങ്ങളെപോലെ ദലിതുകൾ കടുത്ത ആക്രമണത്തിനിരയായ സംസ്ഥാനമായ മധ്യപ്രദേശിൽ അവർക്കിടയിൽ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അവരെ ഏറ്റെടുക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. ദലിത് വിരുദ്ധരായ സവർണ ഹിന്ദുക്കൾ ചേർന്നുണ്ടാക്കിയ മുന്നണിയായ ‘സപാക്സ്’ തങ്ങളുടെ വോട്ട് പിടിക്കുമെന്ന് ഭയന്നായിരുന്നു ഇത്. ബി.എസ്.പി ശക്തികേന്ദ്രങ്ങളല്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കുകയല്ലാതെ മധ്യപ്രദേശിലെ ദലിതുകൾക്ക് മുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല.

Tags:    
News Summary - Dalit election result-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.