ഡൽഹി: പൗരത്വ സമരത്തിെൻറ പേരിൽ പൊലീസ് കാവലിൽ ഡൽഹിയിൽ സംഘ്പരിവാർ നട ത്തുന്ന ഏകപക്ഷീയ ആക്രമണത്തിൽ മരണം 20 ആയി. 250ലേറെ പേർക്ക് പരിക്കേറ്റു. ഞായറാഴ്ച തുടങ്ങിയ അക്രമം ബുധനാ ഴ്ചയും പൂർണമായും ശമിച്ചിട്ടില്ല. അക്രമം അവസാനിപ്പിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽക ി.
ബ്രഹംപുരി, മുസ്തഫാബാദ് പ്രദേശത്ത് ഇന്ന് രാവിലെയും കല്ലേറ് തുടരുന്നുണ്ട്. ചിലയിടങ്ങളിൽ വെടിയൊച് ച കേൾക്കുന്നതായും പ്രദേശവാസികൾ പറയുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാ ണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 35 പേർ മരിച്ചതായാണ് ഇവർ പറയുന്നത്. ഡൽഹ ിയിലെ ആശുപത്രികളിൽ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗൻസ്റ്റ് ഹ േറ്റ് നേതാവ് നദീം ഖാൻ പറഞ്ഞു.
LIVE UPDATES
#WATCH Delhi: Central Reserve Police Force (CRPF), Sashastra Seema Bal (SSB), Central Industrial Security Force (CISF), & Police conduct flag march at Bhagirathi Vihar in Gokulpuri. #DelhiViolence pic.twitter.com/NH3IoPu6AE
— ANI (@ANI) February 26, 2020
കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്: അജിത് ഡോവൽ പങ്കെടുക്കും
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സഭ യോഗം ഇന്നുചേരും. മന്ത്രിസഭ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുക്കും. അദ്ദേഹം ഇന്നലെ രാത്രി അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കേരള സന്ദർശനം റദ്ദാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുന്നുണ്ട്.
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീണ്ടും യോഗംചേർന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തരവകുപ്പിെൻറ പ്രതികരണം. മോജ്പൂർ, ജാഫ്രാബാദ്, ചന്ദ്ബാഗ്, കർവാൾ നഗർ എന്നീ സ്ഥലങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു.
കെജ്രിവാളിെൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു. സംഘ്പരിവാർ അക്രമികൾ അഴിഞ്ഞാടിയ പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് ജാമിഅ കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധിച്ചത്. മുഖ്യമന്ത്രി നിഷ്ക്രിയനാണെന്ന് ഇവർ ആരോപിച്ചു. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ഞായറാഴ്ച തുടങ്ങിയ അക്രമം ചൊവ്വാഴ്ച അർധരാത്രി വരെ തുടർന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതൽ അക്രമം അരങ്ങേറിയ ഭജൻപുരയിലും ഗോകുൽപുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകൾക്ക് തീവെച്ചു.
വടികളും ദണ്ഡുകളുമായെത്തി കടകളിൽ കവർച്ച നടത്തിയാണ് തീവെച്ചത്. എന്നാൽ, ബുധനാഴ്ച പുലർച്ചെയോടെ അക്രമികൾ പിൻവാങ്ങി. കേന്ദ്രസേനയുടെയും പൊലീസിെൻറയും പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ അക്രമബാധിത പ്രദേശങ്ങൾ.
പരീക്ഷകൾ മാറ്റി
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമബാധിത പ്രദേശങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷ മാറ്റി. ബുധനാഴ്ച നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.