ഡൽഹിയിൽ മരണം 20; അക്രമം അവസാനിപ്പിക്കാൻ ഡോവലിന് ചുമതല
text_fieldsഡൽഹി: പൗരത്വ സമരത്തിെൻറ പേരിൽ പൊലീസ് കാവലിൽ ഡൽഹിയിൽ സംഘ്പരിവാർ നട ത്തുന്ന ഏകപക്ഷീയ ആക്രമണത്തിൽ മരണം 20 ആയി. 250ലേറെ പേർക്ക് പരിക്കേറ്റു. ഞായറാഴ്ച തുടങ്ങിയ അക്രമം ബുധനാ ഴ്ചയും പൂർണമായും ശമിച്ചിട്ടില്ല. അക്രമം അവസാനിപ്പിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽക ി.
ബ്രഹംപുരി, മുസ്തഫാബാദ് പ്രദേശത്ത് ഇന്ന് രാവിലെയും കല്ലേറ് തുടരുന്നുണ്ട്. ചിലയിടങ്ങളിൽ വെടിയൊച് ച കേൾക്കുന്നതായും പ്രദേശവാസികൾ പറയുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാ ണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 35 പേർ മരിച്ചതായാണ് ഇവർ പറയുന്നത്. ഡൽഹ ിയിലെ ആശുപത്രികളിൽ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗൻസ്റ്റ് ഹ േറ്റ് നേതാവ് നദീം ഖാൻ പറഞ്ഞു.
LIVE UPDATES
- സംഘർഷത്തിനിടെ ഡൽഹിയിൽ കാണാതായ ആള ുടെ മൃതദേഹം ഭോജ്പുരയിൽ അഴുക്കുചാലിൽ കണ്ടെത്തി
- ഡൽഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. പൊല ീസ് നിയമപ്രകാരം പ്രവർത്തിക്കാത്തത് കൊണ്ടാണ് ഡൽഹിയിൽ അനിഷ്ടസംഭവങ്ങൾ നടക്കുന്നതെന്നും കോടതി.
- അക് രമണം അവസാനിപ്പിക്കാൻ ഇടപെണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച ് നടത്തും
#WATCH Delhi: Central Reserve Police Force (CRPF), Sashastra Seema Bal (SSB), Central Industrial Security Force (CISF), & Police conduct flag march at Bhagirathi Vihar in Gokulpuri. #DelhiViolence pic.twitter.com/NH3IoPu6AE
— ANI (@ANI) February 26, 2020
- ഡൽഹിയിൽ ആവശ്യത്തിന് പൊലീസും മറ്റ് സുരക് ഷാസേനയുമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആരും ഭയക്കേണ്ടതില്ലെന്നും ഡോവൽ
- ഡൽഹിയ ിലെ സ്ഥിതി ഭയപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
- മരണസംഖ്യ 20; 250ലേറെ പേർക്ക് പരിക്ക്
- ബ്രഹംപുരി, മുസ്തഫാബാദ് പ്രദേശത്ത് കല്ലേറ്; സംഘർഷാവസ്ഥ തുടരുന്നു
- അക്രമം അവസാനിപ്പിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല
- മെട്രോ സ്റ്റേഷനുകൾ തുറന്നു
- പൊലീസ് കമ്മീണർ ഹാജരാകണമെന്ന് ഹൈകോടതി
- കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്
- അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച അജിത് ഡോവൽ മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും
- കോൺഗ്രസ് വർക്കിങ് കമ്മറ്റി യോഗം ചേരുന്നു.
- എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ അധ്യക്ഷ സോണിയ ഗാന്ധി, മൻമോഹൻ സിങ്, പി. ചിദംബരം തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്
- ദില്ലി മെട്രോയുടെ എല്ലാ സ്റ്റേഷനും തുറന്നു
- കോൺഗ്രസ് രാജ്യസഭ, ലോക്സഭ എം.പിമാരുടെ അടിയന്തര യോഗം ഇന്ന് ചേരും
- മുസ്ലിം ലീഗ് എം.പിമാർ ഡൽഹിയിലേക്ക് തിരിച്ചു; ആഭ്യന്തര മന്ത്രിയെ കാണും
കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്: അജിത് ഡോവൽ പങ്കെടുക്കും
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സഭ യോഗം ഇന്നുചേരും. മന്ത്രിസഭ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുക്കും. അദ്ദേഹം ഇന്നലെ രാത്രി അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കേരള സന്ദർശനം റദ്ദാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുന്നുണ്ട്.
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീണ്ടും യോഗംചേർന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തരവകുപ്പിെൻറ പ്രതികരണം. മോജ്പൂർ, ജാഫ്രാബാദ്, ചന്ദ്ബാഗ്, കർവാൾ നഗർ എന്നീ സ്ഥലങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു.
കെജ്രിവാളിെൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു. സംഘ്പരിവാർ അക്രമികൾ അഴിഞ്ഞാടിയ പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് ജാമിഅ കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധിച്ചത്. മുഖ്യമന്ത്രി നിഷ്ക്രിയനാണെന്ന് ഇവർ ആരോപിച്ചു. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ഞായറാഴ്ച തുടങ്ങിയ അക്രമം ചൊവ്വാഴ്ച അർധരാത്രി വരെ തുടർന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതൽ അക്രമം അരങ്ങേറിയ ഭജൻപുരയിലും ഗോകുൽപുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകൾക്ക് തീവെച്ചു.
വടികളും ദണ്ഡുകളുമായെത്തി കടകളിൽ കവർച്ച നടത്തിയാണ് തീവെച്ചത്. എന്നാൽ, ബുധനാഴ്ച പുലർച്ചെയോടെ അക്രമികൾ പിൻവാങ്ങി. കേന്ദ്രസേനയുടെയും പൊലീസിെൻറയും പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ അക്രമബാധിത പ്രദേശങ്ങൾ.
പരീക്ഷകൾ മാറ്റി
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമബാധിത പ്രദേശങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷ മാറ്റി. ബുധനാഴ്ച നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.