ന്യൂഡൽഹി: ജോയൻറ് സെക്രട്ടറി തലത്തിൽ സ്വകാര്യമേഖലയിൽ നിന്നും നിയമനം നടത്തിയത ിന് പിന്നാലെ കേന്ദ്ര സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി, ഡയക്ടർ തസ്തികയിലും സിവിൽ സർ വിസ് ഉദ്യോഗസ്ഥരെ തഴഞ്ഞ് പുറംനിയമനം നടത്തുന്നു. ഉദ്യോഗസ്ഥ തലത്തിൽ പ്രവർത്തന മികവും വൈദഗ്ധ്യവും ചൂണ്ടിക്കാട്ടിയാണ് സർക്കാറിെൻറ നയ രൂപവത്കരണമടക്കമുള്ള മേഖലയിൽ സ്വകാര്യമേഖയിൽനിന്നും നിയമനം നടത്തുന്നത്. ഒന്നാം മോദി സർക്കാറിെൻറ കാലത്ത് ജോയൻറ് സെക്രട്ടറി തസ്തികയിൽ ഒമ്പതുപേരെയാണ് സ്വകാര്യ മേഖലയിൽനിന്നും നിയമിച്ചത്.
നിലവിൽ ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തസ്തികയിൽ 400 പേരയാണ് സിവിൽ സർവിസ് ഉദ്യോഗസ്ഥരെ തഴഞ്ഞ് പുറം നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര പഴ്സനൽ മന്ത്രാലയം വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് ജൂൺ മൂന്നിന് നിർദേശം നൽകി. ഇതോടെ ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തസ്തികയിൽ 60 ശതമാനവും സ്വകാര്യമേഖലയിൽ നിന്നുമുള്ളവരാവും. ആദായനികുതി, കസ്റ്റംസ്, റെയിൽവേ, ടെലികോം വ്യാപാരം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ പുറംനിയമനം. അതോടൊപ്പം, നിതി ആയോഗിലെ ഉയർന്ന തസ്തികയിലും സ്വകാര്യ മേഖലയിൽനിന്ന് നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര സെക്രേട്ടറിയറ്റുകളില്നിന്നും ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിലൂടെ നികത്തപ്പെടേണ്ട 650 തസ്തികകളുണ്ട്. 2009ലെ സെക്രേട്ടറിയറ്റ് സർവിസ് ചട്ടം ഭേദഗതി വരുത്തേണ്ടതുള്ളതുകൊണ്ട് ഇൗ തസ്തിക ഒഴിവാക്കിയാണ് സർക്കാർ നിലവിൽ പുറം നിയമനം നടത്തുന്നത്. ജോയൻറ് സെക്രട്ടറി തലത്തിലെ 11 തസ്തകയിലേക്കായിരുന്നു 2018ൽ പുറംനിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതിൽ ഒമ്പതുപേരെ 2019 ഏപ്രിലിൽ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.