ന്യൂഡൽഹി: കോവിഡ് പരിശോധനക്കുള്ള കിറ്റുകളും ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ സംവിധാനവും എത്തിക്കണമെന്ന ാവശ്യപ്പെട്ട് പാക് അധീന കാശ്മീരിലെ ഡോക്ടർമാർ പ്രക്ഷോഭം നടത്തി. യങ് ഡോക്ടേർസ് അസോസിയേഷെൻറ നേതൃത്വത്തിലാണ് ഡോക്ടർമാർ സമരം നടത്തിയത്.
പാക് അധീന കാശ്മീരിൽ വൈദ്യ സംവിധാനം ഒരുക്കുന്നതിൽ പാകിസ്താൻ സർക്കാർ പൂർണ പരാജയമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കോവിഡ് പരിശോധനാ കിറ്റുകൾ, മാസ്കുകൾ, വെൻറിലേറ്ററുകൾ എന്നിവയൊന്നും എത്തിക്കാൻ സർക്കാറിനായിട്ടില്ല. ഡോക്ടർമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും പാകിസ്താനിലെ മറ്റു പ്രദേശങ്ങളിലുള്ളതിന് തുല്യമല്ല പാക് അധീന കാശ്മീരില്ലെന്ന് ഡോക്ടർമാർ പറയുന്നു. തങ്ങളോട് പാക് സർക്കാറിന് ചിറ്റമ്മനയമാണെന്നും അവർ ആരോപിക്കുന്നു.
പാക് അധീന കാശ്മീരിൽ നിലവിൽ ഒമ്പത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു മേഖലകളിൽ നിന്ന് കോവിഡ് ബാധിതരെ മാറ്റി നിർത്തി ചികിത്സിക്കാൻ പാക് അധീന കാശ്മീരിലേക്ക് കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ നേരത്തെ എതിർപ്പുയർത്തിയിരുന്നു. ഗിൽജിത് ബൽതിസ്താനിലാകെട്ട 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഇവിടെ ചൈനീസ് തൊഴിലാളികൾ ക്യാമ്പ് ചെയ്യുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്ന പ്രചാരണം പ്രദേശവാസികൾക്കിടയിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.