ബംഗളൂരു: വിദേശ രാജ്യങ്ങളിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന ലഹരിവസ്തുക്കൾ തപാൽ മാർഗം ഇന്ത്യയിെലത്തിച്ച സ്ത്രീ ഉൾപ്പെടെ രണ്ടു നൈജീരിയൻ സ്വദേശികളെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. റംല ഷദാഫ നാൻസി, ഇമ്മാനുവേൽ മൈക്കിൾ എന്നിവരാണ് ചാമരാജ്പേട്ടിലെ ഫോറിൻ പോസ്റ്റ് ഒാഫിസിൽ പാർസൽ എടുക്കാനെത്തിയപ്പോൾ അറസ്റ്റിലായത്.
55 ലക്ഷത്തിലധികം രൂപ വിലവരുന്ന 3000ത്തിലധികം എം.ഡി.എം.എ ലഹരി ഗുളികകളും കാൽ കിലോ കൊക്കെയ്നും പിടിച്ചെടുത്തു. മേശയിൽ വിരിക്കുന്ന തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ലഹരി ഗുളികകൾ. എം.ഡി.എം.എ ഗുളികകൾ നെതർലൻഡ്സിൽനിന്നും കൊക്കെയ്ൻ ഇത്യോപ്യയിൽനിന്നുമാണ് എത്തിച്ചതെന്ന് എൻ.സി.ബി അന്വേഷണത്തിൽ കണ്ടെത്തി.
തപാൽ മാർഗം ലഹരിവസ്തുക്കൾ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പാർസൽ പരിശോധിച്ചത്. പാർസൽ വാങ്ങാനെത്തിയ നൈജീരിയൻ സ്വദേശികളെ പിടികൂടി പാസ്പോർട്ട് കണ്ടുകെട്ടി. ഇവ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.