ന്യൂഡൽഹി: മുന്നാക്ക സംവരണ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുേമ്പാൾ തന് നെ സംവരണാനുകൂല്യം നൽകുന്നത് ഉചിതമാണോ എന്ന വിഷയത്തിൽ മൂന്നാഴ്ചക്കകം തീരുമാന മുണ്ടാവും. സാമ്പത്തിക സംവരണ വ്യവസ്ഥ പ്രകാരം നടത്തുന്ന നിയമനങ്ങൾ, വിദ്യാലയ പ്രവേ ശനം എന്നിവ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമാക്കുക, അതുവരെ സ്റ്റേ ചെയ്യുക എന്ന ീ സാധ്യതകളാണ് പരിഗണനയിൽ.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നി ൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി മോദിസർക്കാർ കൊണ്ടുവന്ന ഭരണഘടന ഭേദഗതിയുടെ സാധുത ചോദ്യംചെയ്യുന്ന ഹരജികൾ അടുത്തമാസം രണ്ടിന് വീണ്ടും പരിഗണിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. കേസ് ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യത്തിലും കോടതിയുടെ തീർപ്പ് വരുന്നതുവരെയുള്ള ഇടക്കാല ക്രമീകരണം എന്തായിരിക്കണം എന്നതിലും സർക്കാറിെൻറ നിലപാട് അന്ന് വ്യക്തമാക്കാൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എസ്. അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിനു മുമ്പാകെയാണ് മുന്നാക്ക സംവരണ കേസ് ഇപ്പോഴുള്ളത്. മുന്നാക്ക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നേരേത്ത രണ്ടുവട്ടം നിരസിച്ചതാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ എ.ജി കോടതിയിൽ പറഞ്ഞു.
എന്നാൽ, കേസ് കോടതിയുടെ പരിഗണനയിലിരിക്കുേമ്പാൾ തന്നെ റെയിൽവേയിലും മറ്റും സാമ്പത്തിക സംവരണ മാനദണ്ഡപ്രകാരമുള്ള നിയമന നടപടികൾ മുന്നോട്ടുനീങ്ങുന്ന കാര്യം കേരളത്തിലെ അഭിഭാഷക സംഘടനയായ ജസ്റ്റിഷ്യക്കുവേണ്ടി ഹാജരായ ഹുസൈഫ അഹ്മദി, സുൽഫിക്കർ അലി, യൂത്ത് ഫോർ ഇൗക്വാലിറ്റിക്കുവേണ്ടി രാജീവ് ധവാൻ എന്നിവർ ചൂണ്ടിക്കാട്ടി.
ഇത്തരം നിയമനങ്ങൾ ഹരജികളിലെ വിധിക്കു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കാൻ കഴിയുമെന്നാണ് കോടതി നിരീക്ഷിച്ചത്. ആകെ സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കേ തന്നെയാണ് ഇതിനുപുറമെ 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്നതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. സംവരണത്തിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും അട്ടിമറിക്കുന്നതാണെന്ന് അവർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.