ന്യൂഡൽഹി: സൈനിക നേട്ടം വോട്ടുലാഭത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളും ബി.ജെ.പിയും ദുരുപയോഗിക്കുന്നതിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് രാഷ്ട്രപതിക്ക് മുൻ സേനാ മേധാവികൾ അടക്കം കര, നാവിക വ്യോമ സേനകളിൽനിന്ന് വിരമിച്ച 150ൽപരം പേരുടെ കത്ത്. സൈന്യം ‘മോദിസേന’യല്ലെന്നും സേനയുടെ രാഷ്ട്രീയേതര, മതേതര സ്വഭാവം പരിപാലിക്കാൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യത്തിെൻറ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇത്തരമൊരു പ്രതിഷേധം ആദ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി ആദിത്യനാഥ്, ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി തുടങ്ങിയവർ സേനയെ മോദിസേനയാക്കി ചിത്രീകരിച്ച് വോട്ടു ചോദിക്കുക വഴി പെരുമാറ്റച്ചട്ടം ലംഘിെച്ചന്ന് തെരഞ്ഞെടുപ്പു കമീഷൻ വിലയിരുത്തിയതിനു പിന്നാലെയാണ് വിരമിച്ച സേനാ മേധാവികളുടെ ഇടപെടൽ. സൈന്യത്തിനുള്ളിൽ പുകയുന്ന അമർഷം കൂടിയാണ് തങ്ങൾ പ്രകടിപ്പിക്കുന്നതെന്ന് അവർ കത്തിൽ എടുത്തുപറഞ്ഞു.
ബാലാകോട്ട് വ്യോമാക്രമണം നടത്തിയവർക്കും പുൽവാമയിൽ വീരമൃത്യു വരിച്ചവർക്കും കന്നി വോട്ടർമാർ വോട്ടു സമർപ്പിക്കണമെന്നാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ മോദി പ്രസംഗിച്ചത്.
യു.പിയിലെ ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽ പ്രസംഗിക്കുേമ്പാൾ മുഖ്യമന്ത്രി ആദിത്യനാഥാകെട്ട, സൈന്യത്തെ മോദിസേനയെന്നാണ് വിശേഷിപ്പിച്ചത്. സൈന്യത്തിെൻറ യൂനിഫോമിന് സമാനമായ വേഷം ധരിച്ചാണ് ഡൽഹി ബി.ജെ.പി പ്രസിഡൻറ് മനോജ് തിവാരി വോട്ടുപിടിക്കാൻ ഇറങ്ങിയത്. േപാസ്റ്ററുകളിലും മറ്റും അഭിനന്ദൻ വർധമാെൻറ അടക്കം സൈനികരുടെ ചിത്രങ്ങളും സൈനിക ചിഹ്നങ്ങളും ചേർക്കുന്നു. ഇക്കാര്യങ്ങൾ രാഷ്ട്രപതിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതി രാജ്യത്തിെൻറ സർവസൈന്യാധിപനാണ്. രാഷ്ട്രീയ, സാമുദായിക താൽപര്യങ്ങൾക്ക് അതീതമായി സൈന്യത്തിെൻറ നിഷ്പക്ഷ മുഖം കാത്തുസൂക്ഷിക്കണം. അതല്ലെങ്കിൽ സൈന്യത്തിെൻറ മനോവീര്യം തകരും; രാജ്യസുരക്ഷയെത്തന്നെ ബാധിക്കും. ഇക്കാര്യം ഒരു മുൻസേന മേധാവിതന്നെ തെരഞ്ഞെടുപ്പു കമീഷനോട് പരാതിപ്പെട്ടിരുന്നു.
അതിനെ തുടർന്ന് ബന്ധപ്പെട്ടവർക്ക് നോട്ടീസയച്ചിട്ടും പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സൈനികമായ ദുരുപയോഗം ആവർത്തിക്കുകയാണെന്ന് കത്തിൽ പറഞ്ഞു. കരസേന മുൻ മേധാവിമാരായ ജനറൽ എസ്.എഫ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധരി, ദീപക് കപൂർ, നാവികസേന മുൻമേധാവിമാരായ അഡ്മിറൽ ലക്ഷ്മി നാരായൺ രാംദാസ്, വിഷ്ണു ഭാഗവത്, അരുൺ പ്രകാശ്, വ്യോമസേനാ മുൻമേധാവി എൻ.സി സൂരി എന്നിവരുടെ പേരുകളാണ് രാഷ്ട്രപതിക്കുള്ള കത്തിൽ ആദ്യമുള്ളത്. െലഫ്. ജനറൽ, വൈസ് അഡ്മിറൽ, എയർ മാർഷൽ, മേജർ ജനറൽ, ബ്രിഗേഡിയർ, കേണൽ തുടങ്ങി ഉയർന്ന സ്ഥാനങ്ങളിലിരുന്നവരാണ് ഒപ്പുവെച്ച മറ്റുള്ളവർ. അതേസമയം, താൻ ഒപ്പുവെച്ചിട്ടില്ലെന്ന് എസ്.എഫ് റോഡ്രിഗസ്, എൻ.സി. സൂരി എന്നിവർ ടി.വി ചാനലുകളോട് വിശദീകരിച്ചു. കത്ത് കിട്ടിയതായി രാഷ്ട്രപതി ഭവൻ സ്ഥിരീകരിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അത്തരം സ്ഥിരീകരണം രാഷ്ട്രപതിഭവൻ നടത്താറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.