തൊഴിലെവിടെ..? ഗഡ്കരിയുടെ ചോദ്യം എല്ലാ ഇന്ത്യക്കാരുടേതും-രാഹുൽ 

ന്യുഡൽഹി: തൊഴിലിനെ കുറിച്ചുള്ള കേന്ദ്ര റോഡ്,കപ്പൽ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിന്തുണ. മഹാരാഷ്ട്രയിൽ വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണത്തിനായി നടക്കുന്ന സമരത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിതിൻ ഗഡ്കരി നൽകിയ ഇൗ മറുപടിയാണ് കേന്ദ്ര സർക്കാറിനെ പരിഹസിക്കാനായി രാഹുൽ ഉപയോഗിച്ചത്. ഗഡ്കരി ഉന്നയിച്ച ചോദ്യമാണ് എല്ലാ ഇന്ത്യക്കാരും ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാറിനെതിരെയുള്ള പരിഹാസമായാണ് ഗഡ്കരിക്കുള്ള രാഹുലിെൻറ പരസ്യ പിന്തുണ.  

തൊഴിൽ സംവരണം നൽകാത്തതിൽ പ്രതിഷേധിക്കുന്നവരെ വിമർശിച്ച് എവിെടയാണ് തൊഴിലുള്ളതെന്ന് ഗഡ്കരി ചോദിച്ചിരുന്നു. ‘‘ സംവരണം നൽകിയെന്നു തന്നെ സങ്കൽപിക്കാം. പക്ഷെ ഇവിടെ തൊഴിലില്ല. വിവര സാേങ്കതിക വിദ്യ കാരണം ബാങ്കുകളിൽ തൊഴിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു. സർക്കാർ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴിൽ..? ’’ എന്നായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. ഇതാണ് രാഹുലിെൻറ പിന്തുണ പിടിച്ചു പറ്റിയത്. പിന്നോക്കാവസ്ഥ രാഷ്ട്രീയ താത്പര്യമായി മാറിയെന്നും താൻ പിന്നോക്കക്കാരനാണ് എന്നാണ് എല്ലാവരും അവകാശപ്പെടുന്നതെന്നും ഗഡ്കരി പറഞ്ഞിരുന്നു. ഉത്തർപ്രദേശിലും ബിഹാറിലും ബ്രാഹ്മണൻമാർ ശക്തരാണെങ്കിലും തങ്ങൾ പിന്നോക്കക്കാരാണെന്നാണ് അവരും പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഗഡ്കരിക്കെതിരെ കോൺഗ്രസും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിയും ട്വിറ്റർ അക്കൗണ്ടിലൂടെ ആഞ്ഞടിച്ചു. സത്യം പറയുന്ന ആദ്യ ബി.ജെ.പി നേതാവായി മാറിയ, കോൺഗ്രസ്സും രാജ്യത്തെ ജനങ്ങളും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യം ധൈര്യപൂർവ്വം ഉന്നയിച്ച നിതിൻ ഗഡ്കരിയെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഒടുവിൽ ബി.ജെ.പിയിൽ ഒരു സത്യസന്ധനായ നേതാവ് എന്നായിരുന്നു ഗഡ്കരിയെ കുറിച്ച് അഭിഷേക് സിങ്വി അഭിപ്രായപ്പെട്ടത്.

 

Tags:    
News Summary - Excellent Question, Nitin Gadkari," Said Rahul Gandhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.