ഡൽഹിയിലെ ചെങ്കോട്ട

ചെങ്കോട്ടയിൽ നിന്ന് കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു

2021-01-26 13:49 IST

ഡൽഹി പൊലീസ് തീർത്ത തടസങ്ങൾ മറികടന്ന് ഒരു സംഘം കർഷകർ ചെങ്കോട്ടയിലെത്തി. 

2021-01-26 13:48 IST

കേന്ദ്രസേനയെത്തി

ഐ.ടി.ഒ മേഖലയിൽ സംഘർഷഭരിതമായതോടെ കേന്ദ്രസേനയിറങ്ങി. സംഘർഷം ഡൽഹി പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് കേന്ദ്രസേനയിറങ്ങിയത്. 

2021-01-26 13:44 IST

അക്രമങ്ങളിൽ പങ്കില്ല.

അക്രമങ്ങളിൽ പങ്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. മാർച്ചിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്ന് കർഷക സംഘടനകൾ. 

2021-01-26 13:29 IST

ഡൽഹി മെട്രോ സർവിസ് ഭാഗികമായി നിർത്തി

ഡൽഹി മെട്രോ സർവിസ് ഭാഗികമായി നിർത്തിവെച്ചു. ട്രാക്ടർ റാലിയിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നാണ് നടപടി. 

2021-01-26 13:23 IST

ഡൽഹി ഐ.ടി.ഒ മേഖലയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം


2021-01-26 12:58 IST

െഎ.ടി.ഒ മേഖലയിൽ സംഘർഷം

സെൻട്രൽ ഡൽഹിയിലെെഎ.ടി.ഒ മേഖലയിൽ സംഘർഷം. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.

2021-01-26 12:47 IST

വീണ്ടും സംഘർഷം

കർഷക റാലിയിൽ വീണ്ടും സംഘർഷം. ട്രാക്ടർ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. 

2021-01-26 12:15 IST

കർഷകർ റിങ് റോഡിൽ

സിംഘു അതിർത്തിയിൽനിന്നുള്ള കർഷകർ ഡൽഹിയിലെ റിങ് റോഡിൽ പ്രവേശിച്ചു. 

2021-01-26 12:00 IST

പൊലീസിന്‍റെ പിന്മാറ്റം

കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി പൊലീസ്. അതിർത്തികളിൽ കർഷകർക്ക് ട്രാക്ടറുകളുമായി കടന്നുപോകാൻ അനുവാദം നൽകി. മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെ പോകാനാണ് അനുവാദം നൽകിയത്. പൊലീസ് തന്നെ ബാരിക്കേഡുകൾ മാറ്റി.

2021-01-26 11:53 IST

കർണാൽ ബൈപ്പാസും കടന്ന് കർഷകർ

ട്രാാക്ടർ റാലി രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനെ വിലക്കി കർണാൽ ബൈപ്പാസിൽ പൊലീസ് തീർത്ത ബാരിക്കേഡുകൾ കർഷകർ തകർത്തു. പൊലീസും കർഷകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.