ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമിയിന്മേലുള്ള അവകാശത്തർക്കത്തിലെ തീർപ്പ് ആര് കൽപിക്കുമെന്ന കാര്യത്തിൽ ഇൗ മാസം 20ന് അവസാന വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പരിഗണിക്കേണ്ടത് വിപുലമായ ഭരണഘടന ബെഞ്ചാണോ നിലവിലുള്ള മൂന്നംഗ ബെഞ്ചാേണാ എന്ന കാര്യത്തിലാണ് ആദ്യഘട്ട വാദം. വെള്ളിയാഴ്ച സുന്നി വഖഫ് ബോർഡിെൻറ വാദം പൂർത്തിയാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റിവെക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു മണിക്കൂർകൂടി തങ്ങൾക്ക് വാദിക്കാനുണ്ടെന്ന് അഭിഭാഷകൻ അഡ്വ. രാജീവ് ധവാൻ ബോധിപ്പിച്ചതോടെ സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ച വാദം കേൾക്കൽ അവസാനിപ്പിക്കാമെന്ന നിലപാടെടുക്കുകയായിരുന്നു.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം മുസ്ലിംകൾക്കാണെന്ന് വാദിക്കുന്ന സുന്നി വഖഫ് ബോർഡ് നിലവിലുള്ള മൂന്നംഗ ബെഞ്ചിൽനിന്ന് കേസ് മാറ്റി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന് വാദിക്കുേമ്പാൾ ബാബരി പള്ളി തകർത്ത സ്ഥലത്തുതന്നെ രാമേക്ഷത്രം നിർമിക്കണമെന്ന് വാദിക്കുന്ന ഹിന്ദു കക്ഷികളും ബി.ജെ.പിയോടൊപ്പം നിൽക്കുന്ന ലഖ്നോവിലെ ശിയാ വഖഫ് ബോർഡും നിലവിലുള്ള ബെഞ്ചുതന്നെ കേസ് തീർപ്പാക്കിയാൽ മതിയെന്ന് വാദിച്ചു.
വിശ്വാസവും മറ്റും പരിഗണിക്കാതെ ഭൂമി തർക്കം എന്ന നിലയിൽ മാത്രമാണ് കേസ് പരിഗണിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിന് വിടേണ്ട വിഷയം ഇതിലില്ലെന്ന നിലപാടായിരുന്നു തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. കേസ് ഭൂമിത്തർക്കമാണെന്ന വാദം അംഗീകരിച്ച സുന്നി വഖഫ് ബോർഡ് ബാബരി കേസുമായി ബന്ധപ്പെട്ട പഴയ വിധിയിൽ ഭരണഘടനപരമായ അബദ്ധം കടന്നുകൂടിയിട്ടുണ്ടെന്നും അത് പുനഃപരിശോധിക്കാൻ വിപുലമായ ഭരണഘടന ബെഞ്ചിന് വിടേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ്.
ഇതിൽ തീർപ്പ് കൽപിച്ച ശേഷമായിരിക്കും ഭൂമിയുടെ ഉടമസ്ഥത്തർക്കത്തിൽ സുപ്രീംകോടതി വാദം കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്യുക.
മീർബാഖി ശിയാ; പള്ളി ഞങ്ങളുേടത് –ശിയാ വഖഫ് ബോർഡ്
ന്യൂഡൽഹി: വെള്ളിയാഴ്ച വാദം തുടങ്ങിയ ശിയാ വഖഫ് ബോർഡ് അഭിഭാഷകൻ ബാബരി മസ്ജിദ് നിർമിക്കാനുത്തരവിട്ട ബാബർ സുന്നിയാണെങ്കിലും നിർമാണത്തിന് മേൽനോട്ടം വഹിച്ച മീർബാഖിയും ശിയാ ആണെന്നും അതിനാൽ ഭൂമി ശിയാ വഖഫ് ബോർഡ് പറയുന്നതു പോലെയാണ് ചെയ്യേണ്ടതെന്നും വാദിച്ചു. െഎക്യവും ശാന്തിയുമുണ്ടാക്കാൻ ഭൂമി രാമക്ഷേത്രത്തിന് കൊടുക്കണമെന്നാണ് ശിയാ വഖഫ് ബോർഡിെൻറ ആവശ്യെമന്നും അഭിഭാഷകൻ േബാധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.