ന്യൂഡൽഹി: ലോക ജൈവ ഭൂപടത്തിൽ ഇനി ‘മനോഹരൻ’ തവളയും ‘കാടർ’ തവളയും. മണ്ണിനടിയിൽ കഴിയുന്ന നാലിനം തവളകളെ കണ്ടെത്തിയത് പശ്ചിമഘട്ട മലനിരകളിൽനിന്നാണ്. അഞ്ചു വർഷത്തെ ഗവേഷണത്തിനുശേഷം ഡൽഹി സർവകലാശാലയിലെ പിഎച്ച്.ഡി ഗവേഷക സൊനാലി ഗാർഗാണ് ‘ഫെജർവാരിയ’ എന്ന അപൂർവ ഇനം തവളകളെ കണ്ടെത്തിയത്.
‘മനോഹരൻസ് ബറോയിങ് തവള’ എന്നാണ് പേര്. മലയാളിത്തം നിറഞ്ഞ ഇൗ പേര് വെറുതെ ഇട്ടതല്ല. പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവന മാനിച്ച് കേരള വനംവകുപ്പ് മുൻ മേധാവി ടി.എം. മനോഹരനോടുള്ള ആദരവായാണ് പേരിട്ടത്. അഗസ്ത്യമലയിൽനിന്നാണ് മനോഹരൻസ് തവളയെ കണ്ടെത്തിയത്. വാഴച്ചാൽ വനമേഖലയിൽനിന്നാണ് ‘കാടർ ബറോയിങ് തവള’യെ കണ്ടെത്തിയത്. വാഴച്ചാൽ മേഖലയിലെ കാടർ ആദിവാസി സമൂഹം വനസംരക്ഷണത്തിന് നൽകുന്ന ശ്രമങ്ങളെ മാനിച്ചാണ് പേര് നൽകിയത്. ഡൽഹി സർവകലാശാലയിലെ പ്രഫ. ഡോ. സത്യഭാമ ദാസ് ബിജുവിെൻറ നേതൃത്വത്തിലായിരുന്നു ഗവേഷണം.
മനുഷ്യവാസമുള്ള പ്രദേശത്ത് കാണുന്ന ഇൗ തവളകളെ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് സൊനാലി പറയുന്നു. ‘ഫെജർവാരിയ’ വർഗത്തിൽപെട്ട ഒരിനം തവളയെ മാത്രമാണ് ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നത്. പുതിയ കണ്ടുപിടിത്തത്തോടെ ഇൗ ഇനത്തിലുള്ള തവളകളുടെ എണ്ണം അഞ്ചായതായി പ്രഫ. എസ്.ഡി. ബിജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.