ഗാസിയാബാദ്: സഹോദരിയെ കമന്‍റടിച്ച യുവാവിനെ പൊലീസുകാരൻ നടുറോഡിൽ കുനിച്ചുനിര്‍ത്തി മുതുകത്ത് തുടര്‍ച്ചയായി അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വീഡിയോയിലുണ്ട്. ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് റിങ്കു രജോറ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സർവിസിൽനിന്ന് സസ്പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് ചവിട്ടുകയും വയറിലും മുഖത്തും അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
ആഗസ്റ്റ് 14ന് യു.പിയിലെ ഗാസിയാബാദിലെ കവിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യൂണിഫോം ധരിച്ചാണ് റിങ്കുവിന്‍റെ പരാക്രമം. സഹോദരിയെ യുവാവ് കമന്‍റടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ റിങ്കു യുവാവിനെ ആക്രമിക്കുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.
അതേസമയം, നിയമപരമായി കൈകാര്യം ചെയ്യേണ്ട നിയമപാലകൻ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ആക്രമിച്ചത് ശരിയായില്ലെന്ന വിമർശനം ഉയരുന്നുണ്ട്. മധുബൻ ബാപുധാം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് റിങ്കു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.