ഊട്ടി, കൊടൈക്കനാൽ വിനോദ സഞ്ചാരികൾക്ക് ഇ-പാസ് തുടരും

ചെന്നൈ: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ഇ- പാസ് സമ്പ്രദായം മദ്രാസ് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നതുവരെ തുടരുമെന്ന് ജില്ല കലക്ടർമാർ അറിയിച്ചു.

മേയ് ഏഴുമുതലാണ് ഇ- പാസ് നിർബന്ധമാക്കിയത്. നേരത്തെയുള്ള ഉത്തരവിന്റെ കാലാവധി സെപ്റ്റംബർ 30ഓടെ അവസാനിച്ചിരുന്നു. ഇ- പാസ് സമ്പ്രദായം ഏർപ്പെടുത്തിയശേഷം 13.13 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. കൊടൈക്കനാലിലേക്ക് വരുന്നതിന് 2,91,561 വാഹനങ്ങൾ രജിസ്റ്റർ ചെയ്തുവെങ്കിലും 1,09,636 വാഹനങ്ങൾ മാത്രമാണ് എത്തിയത്.

ചെക്പോസ്റ്റുകളിൽ ഇ- പാസ് ലഭ്യമാക്കുന്നതിനും സംവിധാനമേർപ്പെടുത്തിയിരുന്നു. സർക്കാർ ബസ്, ട്രെയിൻ യാത്രക്കാർക്ക് നിബന്ധന ബാധകമല്ല. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വാഹനതിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലായിരുന്നു കോടതി ഇടപെടൽ.

Tags:    
News Summary - Ooty and Kodaikanal will continue to have e-pass for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.